മൊജ്തബ ഖംനയിലെ സംരക്ഷിക്കാന്‍ നോപോ സൈനിക യൂണിറ്റ്

മൊജ്തബ ഖംനയിലെ സംരക്ഷിക്കാന്‍ നോപോ സൈനിക യൂണിറ്റ്


തെഹ്‌റാന്‍: തന്റെ പിതാവ് അലി ഖംനെയിയുടെ മരണത്തിന് ശേഷം ഇറാന്‍പരമോന്നത നേതാവായി തെരഞ്ഞെടുക്കപ്പെട്ട ആയതുല്ലാ മൊജ്തബ ഖംനയിയെ സംരക്ഷിക്കാന്‍ നോപോ എന്ന പ്രത്യാക്രമണ മേധാവിത്വ വിദഗ്ധ സൈനിക യൂണിറ്റ് വിന്യസിച്ചതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഫെബ്രുവരി 28ന് വാഷിംഗ്ടണ്‍- ഇസ്രായേല്‍ സംയുക്ത ആക്രമണത്തില്‍ അലി ഖംനെയി കൊല്ലപ്പെട്ടതിനു പിന്നാലെയാണ് ഈ നടപടി.

ഫോക്‌സ് ന്യൂസ് ഡിജിറ്റല്‍ റിപ്പോര്‍ട്ട് അനുസരിച്ച് ഖംനെയി  ഇല്ലാത്തതിനാല്‍ നോപോ ഇപ്പോള്‍ മൊജ്തബ ഖംനെയിയെ സംരക്ഷിക്കുന്നതിന് നിയുക്തമാണെന്ന് പാരീസ് ആസ്ഥാനമായ നാഷണല്‍ കൗണ്‍സില്‍ ഓഫ് റെസിസ്റ്റന്‍സ് ഓഫ് ഇറാന്‍ (എന്‍ സി ആര്‍ ഐ) വിദേശകാര്യ സമിതിയിലേക്കുള്ള ഉദ്യോഗസ്ഥന്‍ അലി സഫവി പറഞ്ഞു.

എഞ്ചിനീയറിംഗ് ലേബലില്‍ പരമോന്നത നേതാവിനെ സംരക്ഷിക്കുന്ന പ്രത്യേക സേന എന്നര്‍ഥം വരുന്ന യൂണിറ്റാണ് നോപോ. 1991-ല്‍ സ്ഥാപിതമായ ഈ വിഭാഗം 1979-ലെ ഇസ്ലാമിക് റവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സില്‍ (ഐ ആര്‍ ജി സി) നിന്ന് വേര്‍പെട്ട, അന്തര്‍ദേശീയ, ആഭ്യന്തര ഭീഷണികളില്‍ നിന്ന് നേതൃത്വത്തെ സംരക്ഷിക്കുന്ന വിദഗ്ധ സേനയാണെന്ന് സഫവി പറഞ്ഞു.

vaha ആറ് ബ്രിഗേഡുകളില്‍ മാത്രമാണ് ഉള്ളതെന്നും നാല് തഹ്‌റാനിലും ഓരോന്നു വീതം മാഷ്ഹദിലും ഇസ്ഫഹാനിലുമാണെന്ന് സഫവി പറഞ്ഞു. 

ഇവര്‍ ഐ ആര്‍ ്ജി സിയേക്കാള്‍ അപകടകാരിയും ആക്രമണശീലമുള്ളവരും വളരെ നല്ല സജ്ജീകരണങ്ങളുള്ളവരുമാണ്. ഖംനെയി തന്റെ സുരക്ഷക്ക് മറ്റ് സേനയെ വിശ്വസിച്ചിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഈ യൂണിറ്റ് ആഭ്യന്തര സുരക്ഷാ ഭീഷണികളെ നേരിടാനും പ്രതിഷേധങ്ങള്‍ അടിച്ചമര്‍ത്താനും വിന്യസിക്കപ്പെട്ടിട്ടുണ്ട്. 

റിപ്പോര്‍ട്ടുകള്‍ പ്രകാരം നോപോ സേനക്കാരെ ഇറാനിലെ രാഷ്ട്രീയ തടവുകാരെ സൂക്ഷിക്കുന്ന ജയിലുകളിലും വിന്യസിച്ചിരിക്കുന്നു. എന്‍ സി ആര്‍ ഐ പ്രസ്താവനയില്‍ ഗേസല്‍ ഹേസാര്‍ ജയിലില്‍ നൂറുകണക്കിന് പീഡന സേന പ്രവര്‍ത്തിക്കുന്നുവെന്നും വ്യക്തമാക്കിയിട്ടുണ്ട്.