ജെറുസലേം/ബെയ്രൂട്ട്: നിർണായക വെടിനിർത്തൽ ചർച്ചകൾക്ക് മുന്നോടിയായി ദക്ഷിണ ലെബനനിൽ സൈനിക സാന്നിധ്യം തുടരുമെന്ന് ഇസ്രായേൽ സൈന്യം അറിയിച്ചു. പ്രദേശത്തെ നിരവധി ഗ്രാമങ്ങളിലേക്ക് നാട്ടുകാർ തിരികെ പോകരുതെന്നും മുന്നറിയിപ്പ് നൽകി.
ഹിസ്ബുള്ള സംഘടനയുടെ തുടർച്ചയായ ആക്രമണ സാധ്യത കണക്കിലെടുത്താണ് സൈന്യം ദക്ഷിണ ലെബനനിൽ തുടരുന്നതെന്ന് ഇസ്രായേൽ പ്രതിരോധ സേന (ഐഡിഎഫ്) വ്യക്തമാക്കി. കഴിഞ്ഞ ഒരാഴ്ചയായി ഇസ്രായേലും ഇറാൻ പിന്തുണയുള്ള ഹിസ്ബുള്ളയും പരസ്പരം ആക്രമണങ്ങൾ നടത്തിയതായി റിപ്പോർട്ടുകളുണ്ട്. ഇതോടെ നിലവിലുള്ള വെടിനിർത്തൽ കരാർ അതീവ സങ്കീർണമായ അവസ്ഥയിലാണ്.
ഇസ്രായേൽ-ലെബനൻ പ്രതിനിധികൾ ഇന്ന് വാഷിംഗ്ടണിൽ വീണ്ടും ചർച്ചയ്ക്ക് എത്തും. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഇടപെടലിനെ തുടർന്ന് ഏപ്രിൽ 16ന് പ്രഖ്യാപിച്ച 10 ദിവസത്തെ വെടിനിർത്തൽ നിലവിൽ തുടരുന്നുണ്ട്.
ലെബനന്റെ തെക്കൻ മേഖലയിലെ പല ഗ്രാമങ്ങളിലേക്കും, ലിതാനി നദിക്ക് സമീപ പ്രദേശങ്ങളിലേക്കും ആളുകൾ മടങ്ങരുതെന്ന് ഇസ്രായേൽ സൈന്യം മുന്നറിയിപ്പ് നൽകി. പ്രദേശത്തെ സുരക്ഷാ സാഹചര്യം ഇപ്പോഴും ആശങ്കാജനകമാണെന്നാണ് വിലയിരുത്തൽ.
പ്രദേശത്ത് സമാധാനം പുനഃസ്ഥാപിക്കാൻ നടക്കുന്ന ചർച്ചകൾ നിർണായക ഘട്ടത്തിലാണെന്നും, അടുത്ത ദിവസങ്ങളിൽ സംഭവവികാസങ്ങൾ നിർണായകമാകുമെന്നുമാണ് അന്താരാഷ്ട്ര നിരീക്ഷകരുടെ വിലയിരുത്തൽ.
വെടിനിർത്തൽ ചർച്ചകൾക്ക് മുന്നോടിയായി ദക്ഷിണ ലെബനനിൽ സൈനിക സാന്നിധ്യം തുടരുമെന്ന് ഇസ്രായേൽ
