യു എ ഇ സൈനിക താവളത്തെ ലക്ഷ്യമാക്കി ഐ ആര്‍ ജി സി

യു എ ഇ സൈനിക താവളത്തെ ലക്ഷ്യമാക്കി ഐ ആര്‍ ജി സി


തെഹ്‌റാന്‍ : ഇറാന്റെ ഇസ്ലാമിക് റവല്യൂഷണറിഗാര്‍ഡ് േേകാര്‍പ്‌സ് (ഐആര്‍ജിസി)യുടെ ഡ്രോണ്‍ യൂണിറ്റ് അല്‍ ദഫ്‌റ എയര്‍ബേസ് എന്ന യു എ ഇയിലെ സൈനിക താവളത്തെ ലക്ഷ്യമാക്കി ആക്രമണം നടത്തിയതായി അറിയിച്ചു.

ഐ ആര്‍ ജി സിയുടെ പബ്ലിക് റിലേഷന്‍സ് ഓഫീസ് പുറത്തിറക്കിയ പ്രസ്താവന പ്രകാരം, ഈ ആക്രമണത്തില്‍ യു എസ് ഫിഫ്ത്ത് ഫ്‌ളീറ്റിനോട്  ബന്ധപ്പെട്ട 21 സൈനികര്‍ കൊല്ലപ്പെടുകയും പലര്‍ക്കും പരിക്കേല്‍ക്കുകയും ചെയ്തതായി അവകാശപ്പെട്ടു. ആക്രമണത്തില്‍ യു എസ് എയര്‍ വാര്‍ഫെയര്‍ കമാന്‍ഡ് സെന്റര്‍, സാറ്റലൈറ്റ് കമ്മ്യൂണിക്കേഷന്‍ സൗകര്യങ്ങള്‍, എര്‍ലി- വാര്‍ണിംഗ് റഡാര്‍ സിസ്റ്റങ്ങള്‍, ഫയര്‍- കണ്‍ട്രോള്‍ റഡാറുകള്‍ എന്നിവയും ലക്ഷ്യമാക്കിയതായും അറിയിച്ചു.

വെസ്റ്റ് ഏഷ്യന്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് പ്രകാരം ഈ ആക്രമണത്തില്‍ 220ലധികം പേര്‍ കൊല്ലപ്പെടുകയോ പരിക്കേല്‍ക്കുകയോ ചെയ്തതായി പറയുന്നു.

ഇറാന്റെ സൈനിക വക്താവായ ഇബ്രാഹിം സൊല്‍ഫാഗാരി പറയുന്നതനുസരിച്ച് ഈ ആക്രമണം യു എസ് സേനയുടെ കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍ ഹബ് എന്നറിയപ്പെടുന്ന പ്രധാന സൈനിക താവളത്തെ ലക്ഷ്യമിട്ടായിരുന്നു. ഇറാനിലെ മിനാബ് പ്രദേശത്തെ സ്‌കൂളിന് നേരെയുണ്ടായ ആക്രമണത്തിന് പ്രതികാരമായാണ് ഇത് നടത്തിയതെന്നും അദ്ദേഹം പറഞ്ഞു. ആ ആക്രമണത്തില്‍ ഏകദേശം 160 കുട്ടികളും 14 മുതല്‍ 26 വരെ സ്റ്റാഫ് അംഗങ്ങളും കൊല്ലപ്പെട്ടതായി ഇറാന്‍ അവകാശപ്പെടുന്നു.

എന്നാല്‍ ഈ അവകാശവാദങ്ങള്‍ യു എ ഇ പ്രതിരോധ മന്ത്രാലയം നിഷേധിച്ചു. സോഷ്യല്‍ മീഡിയയില്‍ പുറത്തിറക്കിയ പ്രസ്താവനയില്‍, ഈ സംഭവത്തില്‍ ഉപയോഗിച്ച 16 മിസൈലുകളില്‍ 15 എണ്ണം തടഞ്ഞുവെന്നും ഒന്ന് പെര്‍ഷ്യന്‍ ഗള്‍ഫിലേക്ക് വീണുവെന്നും അറിയിച്ചു. കൂടാതെ ആക്രമണത്തില്‍ ഉപയോഗിച്ച 121 ഡ്രോണുകളില്‍ 119 എണ്ണം തടഞ്ഞുവെന്നും മന്ത്രാലയം വ്യക്തമാക്കി.

ഇതിനിടെ, ഇറാന്‍ പ്രസിഡന്റായ മസൂദ് പെസെഷ്‌കിയാന്‍ ഒരു സന്ദേശത്തില്‍ സമീപത്തെ രാജ്യങ്ങള്‍ക്കെതിരെ ആക്രമണ ഉദ്ദേശമില്ലെന്നും ഈ മേഖലയില്‍ സമാധാനത്തിനും സ്ഥിരതയ്ക്കുമായി ഒന്നിച്ച് പ്രവര്‍ത്തിക്കണമെന്ന്എന്ന് പറഞ്ഞു.

അതേസമയം, യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ ഈ പ്രസ്താവനയെ ഇറാന്റെ ക്ഷമാപണമായോ കീഴടങ്ങലായോ വ്യാഖ്യാനിച്ചു.