തെഹ്രാൻ: ഇറാൻ ഇസ്രായേൽ സംഘർഷം അതിരൂക്ഷമായി തുടരുന്നതിനിടെ അമേരിക്കക്ക് മുന്നറിയിപ്പുമായി ഇറാൻ. അമേരിക്ക യുദ്ധത്തിൽ നേരിട്ട് ഇടപെടുമെന്ന വാർത്തകൾക്കിടെയാണ് ഇറാൻ വിദേശകാര്യമന്ത്രിയുടെ പ്രതികരണം.
അമേരിക്ക ആക്രമിച്ചാൽ എല്ലാ വഴികളും മുന്നിലുണ്ടെന്ന് ഇറാൻ വിദേശകാര്യ സഹമന്ത്രി കാസിം ഗരിബാബാദി പറഞ്ഞു. സംഘർഷം വഷളക്കാൻ ഇറാൻ ആഗ്രഹിക്കുന്നില്ല. ആവശ്യമെങ്കിൽ അമേരിക്കയെ പാഠം പഠിപ്പിക്കുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകി. ഏതെങ്കിലും തരത്തിലുള്ള സൈനിക ഇടപെടലിന് അമേരിക്ക ശ്രമിച്ചാൽ സ്വയം പ്രതിരോധിക്കാൻ ഇറാൻ ശക്തമായ മാർഗങ്ങൾ സ്വീകരിക്കും.
ഇനിയും സയണിസ്റ്റുകളെ അനുകൂലിച്ചുകൊണ്ട് സംഘർഷത്തിൽ നേരിട്ട് പങ്കെടുക്കാനാണ് താത്പര്യമെങ്കിൽ തങ്ങൾ എല്ലാ മാർഗങ്ങളും പുറത്തെടുക്കും. അമേരിക്കയെ ഒരു പാഠം പഠിപ്പിക്കാനും ഞങ്ങളുടെ രാജ്യതാത്പര്യം സംരക്ഷിക്കാനും എന്തും ചെയ്യേണ്ടി വരുമെന്നും ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ കാസിം ഗരിബാബാദി പറഞ്ഞു. അതേസമയം, ഇറാൻഇസ്രായേൽ സംഘർഷം അയവില്ലാതെ തുടരുകയാണ്.
വ്യാഴാഴ്ച ഇസ്രായേൽ തലസ്ഥാനമായ തെൽ അവീവിൽ ഇറാന്റെ അതിരൂക്ഷ മിസൈൽ ആക്രമണമാണ് നടന്നത്. അഞ്ചാളം സ്ഥലങ്ങളിൽ മിസൈൽ പതിച്ചു. ഇസ്രയേലിലെ സൊറോക്ക മെഡിക്കൽ സെന്ററിന് നേരെയും ആക്രമണം ഉണ്ടായി. അയൺ ഡോമിന് മിസൈലുകളെ പ്രതിരോധിക്കാൻ കഴിഞ്ഞില്ല. ബഹുനില കെട്ടിടങ്ങളിലാണ് മിസൈൽ പതിച്ചത് . ഇസ്രയേലിലെ സൊറോക്ക മെഡിക്കൽ സെന്ററിന് നേരെയും ആക്രമണം ഉണ്ടായി. നിരവധിപ്പേർക്ക് പരുക്കേറ്റിട്ടുണ്ട്.
അമേരിക്ക യുദ്ധത്തിൽ നേരിട്ട് ഇടപെട്ടാൽ പാഠം പഠിപ്പിക്കുമെന്ന് ഇറാൻ
