താത്ക്കാലിക വെടിനിര്‍ത്തല്‍ ദീര്‍ഘിപ്പിക്കുമ്പോഴും അസ്വസ്ഥതകള്‍ തുടരുന്നു

താത്ക്കാലിക വെടിനിര്‍ത്തല്‍ ദീര്‍ഘിപ്പിക്കുമ്പോഴും അസ്വസ്ഥതകള്‍ തുടരുന്നു


റിയാദ്: പശ്ചിമേഷ്യന്‍ സംഘര്‍ഷം അവസാനിപ്പിക്കാനുള്ള വ്യവസ്ഥകളോടെ തെഹ്റാന്‍ തങ്ങളുടെ ഏറ്റവും പുതിയ നിര്‍ദ്ദേശം സമര്‍പ്പിക്കുന്നതു വരെയും ചര്‍ച്ചകള്‍ അവസാനിക്കുന്നതുവരെയും ഇറാനില്‍ സമ്മര്‍ദ്ദം നിലനിര്‍ത്തിക്കൊണ്ട് നയതന്ത്രം നടപ്പിലാക്കാമെന്നാണ് വെടി നില്‍ത്തല്‍ ദീര്‍ഘിപ്പിക്കുമ്പോള്‍ അമേരിക്ക ലക്ഷ്യമിടുന്നത്.  

ഇറാനെതിരായ യു എസ് നാവിക ഉപരോധം തുടരാന്‍ യു എസ് പദ്ധതിയിടുമ്പോള്‍ എന്നാലത് വെടിനിര്‍ത്തലിന്റെ ലംഘനമാണെന്ന് ഇറാനും  വാദിക്കുന്നു. മാത്രമല്ല ഭീഷണികളുടെ നിഴലിലോ ഉപരോധം നിലനില്‍ക്കുമ്പോഴോ ചര്‍ച്ച നടത്തില്ലെന്നതും മേഖലയിലെ ശാന്തിയുടെ അനിശ്ചിതത്വമാണ് തുറന്നുകാണിക്കുന്നത്. 

ഇറാനില്‍ മാത്രമല്ല മേഖലയിലുടനീളം അക്രമം തുടരുന്നുണ്ട്. അധിനിവേശ വെസ്റ്റ് ബാങ്കില്‍ ഇസ്രായേലി കുടിയേറ്റക്കാര്‍ ഒരു കുട്ടിയുള്‍പ്പെടെ രണ്ട് പേരെ കൊലപ്പെടുത്തുകയും 10 ദിവസത്തെ വെടിനിര്‍ത്തല്‍ നിലവിലുണ്ടെങ്കിലും തെക്കന്‍ ലെബനനില്‍ ഇസ്രായേല്‍ ആക്രമണങ്ങള്‍ ജനങ്ങള്‍ക്ക് പരിക്കേല്‍പ്പിക്കുകയും വീടുകള്‍ക്ക് കേടുപാടുകള്‍ വരുത്തുകയും ചെയ്തു.

ഇറാനു നേരെ ആക്രമണമുണ്ടായാല്‍ മിഡില്‍ ഈസ്റ്റിലുടനീളമുള്ള എണ്ണ ഉത്പാദനം ലക്ഷ്യമിടുമെന്നാണ് ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് പറയുന്നത്. 

വെടിനിര്‍ത്തല്‍ നീട്ടുന്നത് സൈനിക സംഘര്‍ഷങ്ങള്‍ക്കുള്ള 'സമയം വാങ്ങാനുള്ള തന്ത്രം' ആയിരിക്കാം എന്നാണ് ഇറാന്റെ പാര്‍ലമെന്ററി സ്പീക്കറുടെ ഉപദേഷ്ടാവ് അഭിപ്രായപ്പെട്ടത്. 

ട്രംപിന്റെ വെടിനിര്‍ത്തല്‍ നീട്ടലിന് ഔദ്യോഗിക പ്രതികരണമൊന്നുമില്ലെന്നാണ് തെഹ്റാനില്‍ നിന്ന് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ ഉദ്യോഗസ്ഥര്‍ ചര്‍ച്ചകളില്‍ തുറന്ന സമീപനം പ്രകടിപ്പിക്കുകയും ചെയ്യുന്നുണ്ട്. ഹോര്‍മുസ് കടലിടുക്കിലെ യു എസ് ഉപരോധം വെടിനിര്‍ത്തലിന്റെ ലംഘനമായാണ് കാണുന്നത്. ഏത് സംഘര്‍ഷത്തിനും മറുപടി നല്‍കാന്‍ സൈന്യം പൂര്‍ണ്ണമായും തയ്യാറാണെന്ന് കമാന്‍ഡര്‍മാര്‍ പറഞ്ഞു.

ലെബനന്‍ പ്രധാനമന്ത്രി നവാഫ് സലാം ബെയ്റൂട്ടിന്റെ പ്രധാന ലക്ഷ്യമെന്ന നിലയില്‍ രാജ്യത്തിന്റെ പ്രദേശത്ത് നിന്ന് ഇസ്രായേലിനെ പൂര്‍ണ്ണമായി പിന്‍വലിക്കാന്‍ പ്രേരിപ്പിക്കുന്നതിനാല്‍ ഇസ്രായേലും ലെബനനും തമ്മില്‍ അംബാസഡര്‍തല ചര്‍ച്ചകള്‍ നടത്താന്‍ യു എസ് ഒരുക്കം കൂട്ടുന്നുണ്ട്. 

യുണൈറ്റഡ് അറബ് എമിറേറ്റ്സുമായി കറന്‍സി കൈമാറ്റം 'പരിഗണനയിലാണെന്ന്' ട്രംപ് പറഞ്ഞു, യുദ്ധം യു എ ഇയുടെ സമ്പദ്വ്യവസ്ഥയെ ഞെരുക്കുമെന്ന ആശങ്കകള്‍ക്കിടയില്‍ യു എസ് ഉദ്യോഗസ്ഥരുമായി ഈ ആശയം ഉന്നയിച്ചതിന് ശേഷം ആവശ്യമെങ്കില്‍ വാഷിംഗ്ടണ്‍ ഗള്‍ഫ് സഖ്യകക്ഷിയെ പിന്തുണയ്ക്കുമെന്ന് കൂട്ടിച്ചേര്‍ത്തു.

യു എസുമായുള്ള സംയുക്ത ശ്രമങ്ങള്‍ തെഹ്റാന്റെ കഴിവുകളെ ദുര്‍ബലപ്പെടുത്തി എന്നും ഇസ്രായേലിന്റെ പ്രാദേശിക സ്ഥാനം വര്‍ധിപ്പിച്ചതായും പുതിയ സഖ്യങ്ങള്‍ക്ക് വാതില്‍ തുറന്നതായും ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു.

ഇസ്രായേലും ഹിസ്ബുള്ളയും തമ്മിലുള്ള വെടിനിര്‍ത്തലിനിടയില്‍ സംഘര്‍ഷത്തില്‍ തുടരുന്ന മാനുഷിക പ്രത്യാഘാതങ്ങള്‍ പരിഹരിക്കുന്നതിന് ലെബനന് 587 മില്യണ്‍ ഡോളര്‍ ആവശ്യമാണെന്ന് പ്രധാനമന്ത്രി സലാം പറഞ്ഞു.

യുദ്ധവിരാമം ലംഘിച്ചതായി ഇസ്രായേലും ഹിസ്ബുള്ളയും പരസ്പരം ആരോപിക്കുന്നതിനാല്‍ സംഘര്‍ഷം ഉയര്‍ന്ന നിലയിലാണ്. തെക്കന്‍ ലെബനനിലെ തങ്ങളുടെ സൈനികര്‍ക്ക് നേരെ റോക്കറ്റുകള്‍ പ്രയോഗിച്ചതായും അവര്‍ ആക്രമണങ്ങള്‍ നടത്തിയതായും ഇസ്രായേല്‍ പറഞ്ഞു. അതേസമയം ലെബനന്‍ പ്രദേശങ്ങളില്‍ ഇസ്രായേലി ഷെല്ലാക്രമണത്തിനും തുടര്‍ച്ചയായ ആക്രമണങ്ങള്‍ക്കും പ്രതികാരമായാണ് ആക്രമണങ്ങള്‍ നടത്തിയതെന്ന് ഹിസ്ബുള്ള വിശദമാക്കുന്നു.