പ്രശംസിക്കുന്നവരെ ഉയര്‍ത്തിക്കാട്ടുകയും വിമര്‍ശിക്കുന്നവരെ അപമാനിക്കുകയും ചെയ്യുന്നെന്ന് ട്രംപിനെതിരെ ആരോപണം

പ്രശംസിക്കുന്നവരെ ഉയര്‍ത്തിക്കാട്ടുകയും വിമര്‍ശിക്കുന്നവരെ അപമാനിക്കുകയും ചെയ്യുന്നെന്ന് ട്രംപിനെതിരെ ആരോപണം


വാഷിംഗ്ടണ്‍: യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തന്നെ പ്രശംസിക്കുകയും ഡെമോക്രാറ്റുകളെ വിമര്‍ശിക്കുകയും ചെയ്യുന്ന റിപ്പോര്‍ട്ടര്‍മാരെ അനുകൂലിക്കുന്നതായി ആരോപണം. തന്നെ ചോദ്യം ചെയ്യുന്ന മറ്റുള്ളവരെ അപമാനിക്കുന്നുവെന്നും ആരോപിക്കപ്പെടുന്നു. 

സോഷ്യല്‍ മീഡിയയില്‍ വൈറലായ ഒരു വീഡിയോയില്‍ ട്രംപിന് അനുകൂലമായ ഒരു ചോദ്യം ചോദിച്ചതിന് ശേഷം യു എസ് പ്രസിഡന്റ് ഒരു പുരുഷ റിപ്പോര്‍ട്ടറെ 'സുന്ദരന്‍' എന്ന് വിളിച്ച് അഭിനന്ദിക്കുന്നുണ്ട്. ട്രൂത്ത് സോഷ്യലിലെ ഒരു പോസ്റ്റില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് 35 ശതമാനം അംഗീകാര റേറ്റിംഗ് ഉണ്ടെന്ന് കാണിക്കുന്ന പോള്‍ നമ്പറുകള്‍ പുറത്തുവിട്ടതിന് ശേഷം ട്രംപ് ഒരു വനിതാ റിപ്പോര്‍ട്ടറെ വിമര്‍ശിക്കുകയും ചെയ്തു.

സോഷ്യല്‍ മീഡിയയിലെ ഒരു വീഡിയോയില്‍, വൈറ്റ് ഹൗസിന് പുറത്ത് ഒരു റിപ്പോര്‍ട്ടര്‍ ട്രംപിനോട്  'ടിപ്പുകള്‍ക്ക് നികുതിയില്ല, ഓവര്‍ടൈമിന് നികുതിയില്ല, ഡെമോക്രാറ്റിക് പാര്‍ട്ടി ഇനി തൊഴിലാളിവര്‍ഗത്തിന്റെ പാര്‍ട്ടിയല്ലെന്നും നിങ്ങളുടെ നേതൃത്വത്തിലുള്ള റിപ്പബ്ലിക്കന്‍ പാര്‍ട്ടി യഥാര്‍ഥത്തില്‍ അങ്ങനെയല്ലെന്നും പറഞ്ഞ റിപ്പോര്‍ട്ടറെ പ്രശംസിച്ചുകൊണ്ട് ട്രംപ് പറഞ്ഞത് തനിക്ക് ഈ ചോദ്യം ഇഷ്ടമാണെന്നും ഇതാണ് ഏറ്റവും വലിയ വ്യക്തിയെന്നും അദ്ദേഹം എത്ര സുന്ദരനാണെന്ന് നോക്കൂ അദ്ദേഹം എത്ര മികച്ച ആളാണെന്നുമായിരുന്നു.

ഫോക്സ് ന്യൂസ് റിപ്പോര്‍ട്ടര്‍ ജെസീക്ക ടാര്‍ലോവിനെ ആകര്‍ഷകമല്ലാത്തതും കഴിവില്ലാത്തവളും ബോറടിപ്പിക്കുന്നവളുമാണ് എന്ന് ട്രംപ് വിശേഷിപ്പിച്ചു, അവരെ ടെലിവിഷനില്‍ നിന്ന് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടു. മിക്ക പോളുകളിലും പ്രസിഡന്റിന്റെ ആപേക്ഷിക ജനപ്രീതിയില്ലായ്മയെക്കുറിച്ച് ലിബറല്‍ പാനല്‍ ചര്‍ച്ച ചെയ്തിരുന്നതിന് പിന്നാലെയായിരുന്നു ഇത്.