എം ടിക്ക് പദ്മവിഭൂഷന്‍; ജോസ് ചാക്കോ പെരിയാപുരത്തിനും പി ആര്‍ ശ്രീജേഷിനും പത്മഭൂഷന്‍; ഐ എം വിജയനും കെ ഓമനക്കുട്ടിക്കും പദ്മശ്രീ

എം ടിക്ക് പദ്മവിഭൂഷന്‍; ജോസ് ചാക്കോ പെരിയാപുരത്തിനും പി ആര്‍ ശ്രീജേഷിനും പത്മഭൂഷന്‍; ഐ എം വിജയനും കെ ഓമനക്കുട്ടിക്കും പദ്മശ്രീ


ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് പ്രഖ്യാപിച്ച പദ്മ പുരസ്‌കാരങ്ങളില്‍ ആറു മലയാളികള്‍. എം ടി വാസുദേവന്‍ നായര്‍ക്ക് മരണാനന്തര ബഹുമതിയായാണ് പത്മവിഭൂഷന്‍ പ്രഖ്യാപിച്ചിരിക്കുന്നത്. 

ഹോക്കി താരം ഒളിംപ്യന്‍ പി ആര്‍ ശ്രീജേഷ്, ഹൃദ്രോഗ വിദഗ്ധന്‍ ജോസ് ചാക്കോ പെരിയാപുരം എന്നിവര്‍ക്ക് പത്മവിഭൂഷന്‍ ലഭിക്കും. ഫുട്‌ബോള്‍ താരം ഐ എം വിജയനും സംഗീതജ്ഞ ഡോ. ഓമനക്കുട്ടിക്കും പദ്മശ്രീയാണ് ലഭിക്കുക. 

കലാരംഗത്തെ പ്രവര്‍ത്തനം മുന്‍നിര്‍ത്തി തമിഴ്‌നാടിന്റെ പട്ടികയില്‍ നടിയും നര്‍ത്തകിയുമായ ശോഭനയ്ക്ക് പത്മവിഭൂഷനുണ്ട്. 

ഏഴു പദ്മ വിഭൂഷണും 19 പദ്മഭൂഷണും 113 പദ്മശ്രീയുമടക്കം 139 പേര്‍ക്കാണ് ഇത്തവണ പുരസ്‌കാരം പ്രഖ്യാപിച്ചത്. മുന്‍ ചീഫ് ജസ്റ്റിസ് ജെ എസ് ഖെഹാര്‍, സുസുക്കി മേധാവി അന്തരിച്ച ഒസാമ സുസുക്കി തുടങ്ങിയവര്‍ പദ്മവിഭൂഷണ്‍ ലഭിച്ചവരില്‍ ഉള്‍പ്പെടുന്നു. ബിഹാര്‍ മുന്‍ ഉപമുഖ്യമന്ത്രി അന്തരിച്ച സുശീല്‍ കുമാര്‍ മോദിയും സാമ്പത്തിക വിദഗ്ധന്‍ ബിബേക് ദേബ്‌റോയിയും ഗസല്‍ ഗായകന്‍ പങ്കജ് ഉധാസും പദ്മഭൂഷണ്‍ ലഭിച്ചവരിലുണ്ട്. അടുത്തിടെ വിരമിച്ച ക്രിക്കറ്റര്‍ ആര്‍ അശ്വിന് പദ്മശ്രീ ലഭിച്ചു.