ഇന്ത്യയുടെ പിഎസ്എല്‍വിഇ 62 പരാജയം: മൂന്നാം ഘട്ടത്തില്‍ വഴിതെറ്റി, 16 ഉപഗ്രഹങ്ങള്‍ നഷ്ടം

ഇന്ത്യയുടെ പിഎസ്എല്‍വിഇ 62 പരാജയം: മൂന്നാം ഘട്ടത്തില്‍ വഴിതെറ്റി, 16 ഉപഗ്രഹങ്ങള്‍ നഷ്ടം


ശ്രീഹരിക്കോട്ട: ഇന്ത്യയുടെ ബഹിരാകാശ സ്വപ്‌നങ്ങള്‍ക്ക് തിരിച്ചടിയായി ഐഎസ്ആര്‍ഒയുടെ പിഎസ്എല്‍വിഇ62 ദൗത്യം പരാജയപ്പെട്ടു. ജനുവരി 12ന് രാവിലെ 10.17ന് ശ്രീഹരിക്കോട്ടയില്‍ നിന്നുയര്‍ന്ന 260 ടണ്‍ ഭാരമുള്ള പിഎസ്എല്‍വിD-L റോക്കറ്റ് ആദ്യ രണ്ട് ഘട്ടങ്ങള്‍ കൃത്യമായി പൂര്‍ത്തിയാക്കി ദൃശ്യവിസ്മയം തീര്‍ത്തെങ്കിലും മൂന്നാം ഘട്ട ഇഗ്‌നിഷനിന് പിന്നാലെ ടെലിമെട്രി നിശ്ചലമായി. തുടര്‍ന്ന് പേടകത്തിന്റെ റോള്‍ നിരക്കുകളില്‍ വ്യതിയാനവും പാതയില്‍ വിട്ടുമാറലും കണ്ടെത്തിയതോടെ ലക്ഷ്യമിട്ട ഭ്രമണപഥ പ്രവേശനം സാധ്യമാകില്ലെന്ന് സ്ഥിരീകരിക്കുകയായിരുന്നു. 
'മൂന്നാം ഘട്ടത്തിന്റെ അവസാനത്തോടെ വരെ പ്രകടനം നാമമാത്രമായി ശരിയായിരുന്നുവെങ്കിലും പിന്നീട് വഴിതെറ്റല്‍ കണ്ടു; ഡേറ്റ പരിശോധിച്ച് വിശദീകരണം നല്‍കും,' ഐഎസ്ആര്‍ഒ ചെയര്‍മാന്‍ വി. നാരായണന്‍ അറിയിച്ചു. 
505 കിലോമീറ്റര്‍ ഉയരത്തിലുള്ള സൂര്യസമന്വിത ഭ്രമണപഥത്തിലേക്കായി ഡിആര്‍ഡിഒയുടെ സമുദ്ര നിരീക്ഷണ ഉപഗ്രഹമായ EOSN1 (അന്വേഷ) ഉള്‍പ്പെടെ വിദ്യാര്‍ത്ഥി, സ്വകാര്യ പരീക്ഷണ പേലോഡുകള്‍, സ്‌പെയിനിന്റെ KID റീഎന്‍ട്രി ഡെമോണ്‍സ്‌ട്രേറ്റര്‍ എന്നിവയടങ്ങിയ 16 ഉപഗ്രഹങ്ങളായിരുന്നു ദൗത്യഭാരം. സോളിഡ് ബൂസ്റ്റര്‍ വേര്‍പിരിയല്‍ വരെ എല്ലാം കൃത്യമായിരുന്നുവെങ്കിലും എട്ടാം മിനിറ്റോടെ കഴിഞ്ഞ വര്‍ഷം EOS-09 നഷ്ടമായ PSLVC61ലെ ചേംബര്‍ മര്‍ദ്ദ ഇടിവ് സംഭവത്തിന് സമാനമായി മൂന്നാം ഘട്ടത്തില്‍ ഉണ്ടായ അസാധാരണത ദൗത്യത്തെ നിശ്ചലമാക്കി. സെറ്റ് ചെയ്ത ട്രാജക്ടറിയില്‍ നിന്നുള്ള വ്യതിയാനം സ്ഥിരീകരിച്ച ഐഎസ്ആര്‍ഒ, കാരണങ്ങള്‍ കണ്ടെത്താന്‍ ഫെയില്യൂര്‍ അനാലിസിസ് കമ്മിറ്റിയെ നിയോഗിച്ചു; വിശദാംശങ്ങള്‍ പിന്നാലെ പുറത്തുവിടുമെന്നാണ് അറിയിപ്പ്.