ഇന്ത്യയില്‍ ഇറങ്ങാന്‍ അനുവാദമില്ല; ജര്‍മനിയില്‍നിന്ന് ഹൈദരാബാദിലേക്ക് പറന്ന ലുഫ്താന്‍സ വിമാനം തിരിച്ചുവിട്ടു

ഇന്ത്യയില്‍ ഇറങ്ങാന്‍ അനുവാദമില്ല; ജര്‍മനിയില്‍നിന്ന് ഹൈദരാബാദിലേക്ക് പറന്ന ലുഫ്താന്‍സ വിമാനം തിരിച്ചുവിട്ടു


ഹൈദരാബാദ് : ഇന്ത്യയില്‍ ഇറങ്ങാന്‍ അനുവാദമില്ലാതത്തിനാല്‍ ഫ്രാങ്ക്ഫര്‍ട്ടില്‍ നിന്ന് ഹൈദരാബാദിലേക്ക് പറന്ന ലുഫ്താന്‍സ വിമാനം തിരിച്ചിറക്കി. ഇന്നലെ (ജൂണ്‍ 15) പ്രാദേശിക സമയം ഉച്ചക്ക് 2.14 ഓടെ ജര്‍മനിയില്‍ നിന്ന് പുറപ്പെട്ട ഘഒ752 വിമാനം തിങ്കളാഴ്ച (ജൂണ്‍ 16) പുലര്‍ച്ചെ ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്തരാഷ്ട്ര വിമാനത്താവളത്തില്‍ ഇറങ്ങേണ്ടതായിരുന്നു. എന്നാല്‍ വിമാനം പറന്നുയര്‍ന്ന് ഏതാനും മണിക്കൂറുകള്‍ക്ക് ശേഷം ഫ്‌ളൈറ്റ് ട്രാക്കര്‍ ഡേറ്റ പ്രകാരം വഴി തിരിച്ചു വിടുകയായിരുന്നു.

തിങ്കളാഴ്ച വിമാനം ഇന്ത്യയിലേക്ക് മടങ്ങുമെന്നും രാത്രിയില്‍ തങ്ങാന്‍ സൗകര്യം അവര്‍ ഒരുക്കിയിട്ടുണ്ടെന്നും വിമാനത്തിലെ യാത്രക്കാരന്‍ പറഞ്ഞു. LH752 വിമാനം തിരിച്ചെത്തിയതായി വിമാനത്താവള വക്താവ് അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫെഡറല്‍ പൊലീസുമായോ എയര്‍ലൈനുമായോ ബന്ധപ്പെടാനും അദ്ദേഹം പറഞ്ഞു.

ഹൈദരാബാദ് വിമാനം ഇറങ്ങാന്‍ അനുമതി നല്‍കിയിട്ടില്ലെന്ന് മാത്രമേ തങ്ങളോട് പറഞ്ഞിട്ടുള്ളൂ എന്ന് ഹൈദരാബാദിലേക്ക് തന്റെ അമ്മയെ സന്ദര്‍ശിക്കാന്‍ പോകുകയായിരുന്ന യാത്രക്കാരി പറഞ്ഞു. സുഗമമായ ഒരു വിമാനയാത്രയായിരുന്നെന്നും ഏകദേശം രണ്ട് മണിക്കൂറിന് ശേഷം തങ്ങള്‍ ഫ്രാങ്ക്ഫര്‍ട്ടിലേക്ക് തിരിച്ചുവരികയായിരുന്നെന്നും അവര്‍ പറഞ്ഞു. പ്രാദേശിക സമയം ഏകദേശം 5.30 ഓടെ LH752 ഫ്രാങ്ക്ഫര്‍ട്ടില്‍ തിരിച്ചെത്തിയതായി ലുഫ്താന്‍സയുടെ വെബ്‌സൈറ്റിലെ ലൈവ് ഫ്‌ളൈറ്റ് ട്രാക്കറില്‍ കാണിച്ചു.

ഫ്‌ലൈറ്റ് ട്രാക്കര്‍ വെബ്‌സൈറ്റായ flightaware.com ലും സമാനമായ വിവരങ്ങള്‍ ലഭ്യമായിരുന്നു. അതേസമയം വഴിതിരിച്ചുവിടലിന്റെ കൃത്യമായ കാരണം ഇപ്പോഴും വ്യക്തമല്ല.