ഇറാന്റെ സൈനിക നേതാക്കളെ 'കൂട്ടത്തോടെ' കൊല്ലുന്നു: ഇസ്രായേല്‍ 'മധ്യേഷ്യയുടെ മുഖം മാറ്റുന്നു' എന്ന് നെയാനിയാഹു

ഇറാന്റെ സൈനിക നേതാക്കളെ 'കൂട്ടത്തോടെ' കൊല്ലുന്നു: ഇസ്രായേല്‍ 'മധ്യേഷ്യയുടെ മുഖം മാറ്റുന്നു' എന്ന് നെയാനിയാഹു


ടെല്‍ അവിവ്:  ഇറാന്‍ ഭരണകൂടത്തിനെതിരായ സൈനിക നടപടികളിലൂടെ ഇസ്രായേല്‍ 'മധ്യേഷ്യയുടെ മുഖം മാറ്റുകയാണ്' എന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു.   ഇത് ടെഹ്‌റാനില്‍ 'സമൂലമായ മാറ്റങ്ങള്‍' വരുത്തുമെന്നും അദ്ദേഹം പറഞ്ഞു.

'ഞങ്ങള്‍ മിഡില്‍ ഈസ്റ്റിന്റെ മുഖം മാറ്റുകയാണ്, അത് ഇറാനുള്ളില്‍ തന്നെ സമൂലമായ മാറ്റങ്ങള്‍ക്ക് കാരണമാകും,' അദ്ദേഹം ഒരു പത്രസമ്മേളനത്തില്‍ പറഞ്ഞു. ഇറാനിയന്‍ ആണവ, സൈനിക ലക്ഷ്യങ്ങള്‍ക്കെതിരായ ഇസ്രായേലിന്റെ ആക്രമണങ്ങളും ഇസ്രായേല്‍ പ്രധാനമന്ത്രി വിശദീകരിച്ചു.

 സര്‍ക്കാരിനെക്കുറിച്ചുള്ള ഇറാനികളുടെ  ധാരണ മാറിയെന്നും അത് 'അവര്‍ വിചാരിച്ചതിലും വളരെ ദുര്‍ബലമാണെന്ന് ' അവര്‍ക്കിപ്പോള്‍ ബോധ്യമായെന്നും നെതന്യാഹു പറഞ്ഞു. ആ തിരിച്ചറിവ് മാറ്റങ്ങള്‍ക്കു കാരണമാകുമെന്നും നെതന്യാഹു പറഞ്ഞു.

രാജ്യത്തുടനീളമുള്ള നിരവധി സ്ഥലങ്ങളെ ലക്ഷ്യം വച്ച് വെള്ളിയാഴ്ച (ജൂണ്‍ 13) ഇസ്രായേല്‍ ഇറാനെതിരെ ആക്രമണം അഴിച്ചുവിട്ടു. ഇതിനെത്തുടര്‍ന്ന്, ഇറാന്‍ ഇസ്രായേലിനെതിരെ പ്രതികാര ആക്രമണങ്ങള്‍ ആരംഭിക്കുകയും, ഇത് ഒരു വലിയ പ്രാദേശിക സംഘര്‍ഷത്തെക്കുറിച്ചുള്ള ഭയത്തിന് കാരണമാവുകയും ചെയ്തു.

'മൂന്ന് ചീഫ് ഓഫ് സ്റ്റാഫ്, അവരുടെ വ്യോമസേനാ കമാന്‍ഡര്‍, രണ്ട് ഇന്റലിജന്‍സ് മേധാവികള്‍ എന്നിവരുള്‍പ്പെടെ ഇറാന്റെ സുരക്ഷാ നേതൃത്വത്തെ ഞങ്ങള്‍ ഇല്ലാതാക്കി, 'ഞങ്ങള്‍ അവരെ ഒന്നിനുപുറകെ ഒന്നായി ഇല്ലാതാക്കുകയാണ്.' -നെതന്യാഹു കൂട്ടിച്ചേര്‍ത്തു. 

ഇസ്രായേല്‍ 'മൂന്ന് പ്രധാന ലക്ഷ്യങ്ങള്‍ പിന്തുടരുകയായിരുന്നു: ആണവ പദ്ധതി ഇല്ലാതാക്കല്‍, ബാലിസ്റ്റിക് മിസൈല്‍ നിര്‍മ്മാണ ശേഷി ഇല്ലാതാക്കല്‍, ഭീകരതയുടെ അച്ചുതണ്ട് ഇല്ലാതാക്കല്‍,' മിഡില്‍ ഈസ്റ്റിലെ ഇറാനിയന്‍ പിന്തുണയുള്ള തീവ്രവാദ ഗ്രൂപ്പുകളെ പരാമര്‍ശിച്ച് അദ്ദേഹം പറഞ്ഞു.

'ഈ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന് ആവശ്യമായത് ഞങ്ങള്‍ ചെയ്യും, ഞങ്ങള്‍ കാര്യങ്ങള്‍ അമേരിക്കയുമായി നന്നായി ഏകോപിപ്പിച്ചിരിക്കുന്നു,' അദ്ദേഹം പറഞ്ഞു.

ഇസ്രായേലിലെ രണ്ട് പ്രധാന നഗരങ്ങളായ ടെല്‍ അവീവിനെയും ഹൈഫയെയും ലക്ഷ്യമിട്ട് ഇറാന്‍ ഡ്രോണ്‍, മിസൈല്‍ ആക്രമണങ്ങളുടെ പുതിയ തരംഗം ആരംഭിച്ചതായി ഇറാന്റെ സ്‌റ്റേറ്റ് ടിവി റിപ്പോര്‍ട്ട് ചെയ്തു. ഇരു രാജ്യങ്ങളും തമ്മിലുള്ള ശത്രുത നാലാം ദിവസവും തുടരുകയാണ്.

ഇറാന്‍ ആക്രമണങ്ങളെത്തുടര്‍ന്ന് മൂന്ന് പേര്‍ കൊല്ലപ്പെട്ടു, ഹൈഫ ഉള്‍ക്കടലിലെ എല്ലാ എണ്ണ ശുദ്ധീകരണശാലകളും അടച്ചുപൂട്ടി,  അതേസമയം, വടക്കുപടിഞ്ഞാറന്‍ ടെഹ്‌റാനില്‍ നടന്ന ഇസ്രായേലി വ്യോമാക്രമണത്തില്‍ മൂന്ന് രക്ഷാപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതായി ഇറാനിയന്‍ റെഡ് ക്രസന്റ് പറഞ്ഞു.

ഇസ്രായേല്‍ ആക്രമണങ്ങളില്‍ കുറഞ്ഞത് 224 പേര്‍ കൊല്ലപ്പെടുകയും 1,200 ല്‍ അധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഇറാന്‍ അറിയിച്ചു. ഇറാന്റെ മിസൈലുകളുടെയും ഡ്രോണ്‍ ആക്രമണങ്ങളുടെയും ഫലമായി 24 പേര്‍ കൊല്ലപ്പെടുകയും 300 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഇസ്രായേല്‍ പ്രധാനമന്ത്രിയുടെ ഓഫീസ് റിപ്പോര്‍ട്ട് ചെയ്തു.

ഇറാന്റെ സൈനിക നേതാക്കളെ \'കൂട്ടത്തോടെ\' കൊല്ലുന്നു: ഇസ്രായേല്‍ \'മധ്യേഷ്യയുടെ മുഖം മാറ്റുന്നു\' എന്ന് നെയാനിയാഹു